
Puthen Pana Lyrics PDF – Arnos Pathiri's Christian Epic
Puthen Pana, written by Arnos Pathiri, is a revered Malayalam Christian poem narrating the life of Jesus Christ. This lyrical masterpiece blends biblical themes with Kerala's literary tradition. Download the full Puthen Pana lyrics PDF online.

Amma Kanya - അമ്മ കന്യ
പുത്തന്‍ പാന
പുത്തൻപാനയുടെ പന്ത്രണ്ടാം പാദം: ദൈവമാതാവിന്റെ വ്യാകുല പ്രലാപം. അർണ്ണോസ് പാതിരി (ജൊഹാൻ ഏർൺസ്റ്റ് ഹാങ്ക്സ്ലേഡൻ)
നതോന്നതവൃത്തം
Stanza 1അമ്മകന്യാമണിതൻ്റെ നിർമ്മലദുഃഖങ്ങളിപ്പോൾനന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലുംദുഃഖമൊക്കെപ്പറവാനോ വാക്കുപോരാ മാനുഷർക്ക്ഉൾക്കനെചിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ
Stanza 2എൻമനോവാക്കിൻവശമ്പോൽ പറഞ്ഞാലൊക്കയുമില്ലഅമ്മകന്നി തുണയെങ്കിൽ പറയാമല്പംസർവ്വമാനുഷർക്കുവന്ന സർവ്വദോഷോത്തരത്തിനായ്സർവ്വനാഥൻ മിശിഹായും മരിച്ചശേഷം
Stanza 3സർവ്വനന്മക്കടലോൻ്റെ സർവ്വപങ്കപ്പാടുകണ്ടുസർവ്വദുഃഖം നിറഞ്ഞുമ്മാ പുത്രനെ നോക്കികുന്തമമ്പ് വെടി ചങ്കിൽകൊണ്ടപോലെ മനംവാടിതൻതിരുക്കാൽ കരങ്ങളും തളർന്നു പാരം
Stanza 4ചിന്തവെന്തു കണ്ണിൽനിന്നു ചിന്തിവീഴും കണ്ണുനീരാൽഎന്തുചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്കാഅന്തമറ്റ സർവ്വനാഥൻ തൻതിരുക്കല്പനയോർത്തുചിന്തയൊട്ടൊങ്ങുറപ്പിച്ചു തുടങ്ങി ദുഃഖം
Stanza 5എൻമകനേ! നിർമ്മലനേ! നന്മയെങ്ങും നിറഞ്കോനെജന്മദോഷത്തിന്റെറെ ഭാരമൊഴിച്ചോ പുത്ര!പണ്ടുമുന്നോർ കടംകൊണ്ടു കൂട്ടിയതു വീട്ടുവാനായ്ആണ്ടവൻ നീ മകനായി പിറന്നോ പുത്ര!
Stanza 6ആദമാദി നര വർഗ്ഗം ഭീതികൂടാതെ പിഴച്ചുഹേതുവതിനുത്തരം നീ ചെയ്തിതോ പുത്ര!നന്നുനന്നു നരരക്ഷ നന്ദിയത്രേ ചെയ്തതു നീഇന്നിവ ഞാൻ കാണുമാറു വിധിച്ചോ പുത്ര!
Stanza 7മുന്നമേ ഞാൻ മരിച്ചിട്ടു പിന്നെ നീ ചെയ്തിവയെങ്കിൽവന്നിതയ്യോ മുന്നമേ നീ മരിച്ചോ പുത്ര!വാർത്തമുമ്പേയറിയിച്ചു യാത്രനീയെന്നോടുചൊല്ലിഗാത്രദത്തം മാനുഷർക്കു കൊടുത്തോ പുത്ര!
Stanza 8മാനുഷർക്കു നിൻപിതാവു മനോഗുണം നൽകുവാനായ്മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്ര!ചിന്തയുറ്റങ്ങപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താൽചിന്തി ചോരവിയർത്തു നീ കളിച്ചോ പുത്ര!
Stanza 9വിണ്ണിലോട്ടുനോക്കി നിൻ്റെ കണ്ണിലും നീ ചോരചിന്തിമണ്ണുകൂടെ ചോരയാലെ നനച്ചോ പുത്ര!ഭൂമിദോഷ വലഞ്ഞാറെ സ്വാമി നിന്റെ ചോരയാലെഭൂമിതന്റെ ശാപവും നീയൊഴിച്ചോ പുത്ര!
Stanza 10ഇങ്ങനെ നീ മാനുഷർക്ക് മംഗലം വരുത്തുവാനായ്തിങ്ങിന സന്താപമോടു ശ്രമിച്ചോ പുത്ര!വേല നീയിങ്ങനെചെയ്തു കൂലി സമ്മാനിപ്പതിനായ്കാലമേ പാപികൾ നിന്നെ വളഞ്ഞോ പുത്ര!
Stanza 11ഒത്തപോലെ ഒറ്റി കള്ളൻ മുത്തി നിന്നെ കാട്ടിയപ്പോൽഉത്തമനാം നിന്നെ നീചർ പിടിച്ചോ പുത്ര!എത്രനാളായ് നീയവനെ വളർത്തുപാലിച്ച നീചൻശത്രുകയ്യിൽ വിറ്റു നിന്നെ കൊടുത്തോ പുത്ര!
Stanza 12നീചനിത്ര കാശീനാശയറിഞ്ഞെങ്കിലിരന്നിട്ടുംകാശുനൽകായിരുന്നയ്യോ ചതിച്ചോ പുത്ര!ചോരനെപ്പോലെ പിടിച്ചു ക്രൂരമോടെ കരംകെട്ടിധീരതയോടവർ നിന്നെയടിച്ചോ പുത്ര!
Stanza 13പിന്നെ ഹന്നാൻ തൻ്റെ മുമ്പിൽ വെച്ചുനിൻ്റെ കവിളിന്മേൽമന്നിലേയ്ക്കു നീചപാപിയടിച്ചോ പുത്ര!പിന്നെന്യായം വിധിപ്പാനായ് ചെന്നുകയ്യേപ്പാടെ മുമ്പിൽനിന്ദചെയ്തു നിന്നെ നീചൻ വിധിച്ചോ പുത്ര!
Stanza 14സർവ്വരേയും വിധിക്കുന്ന സർവ്വസൃഷ്ടി സ്ഥിതി നാഥാസർവ്വനീചനവൻ നിന്നെ വിധിച്ചോ പുത്ര!കാരണംകൂടാതെ നിന്നെ കൊലചെയ്യാൻ വൈരിവൃന്ദംകാരിയക്കാരുടെ പക്കൽ കൊടുത്തോ പുത്ര!
Stanza 15പിന്നെ ഹേറോദേസുപക്കൽ നിന്നെയവർ കൊണ്ടുചെന്നുനിന്ദചെയ്തു പരിഹസിച്ചയച്ചോ പുത്ര!പിന്നെയധികാരി പക്കൽ നിന്നെയവർ കൊണ്ടുചെന്നുനിന്നെയാക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്ര!
Stanza 16എങ്കിലും നീയൊരുത്തർക്കും സങ്കടം ചെയ്തില്ല നൂനംനിങ്കലിത്ര വൈരമിവർക്കെന്തിന്തു പുത്ര?പ്രാണനുള്ളോനെന്നു ചിത്തേ സ്മരിക്കാതെ വൈരമോടെതൂണുതന്മേൽ കെട്ടി നിന്നെയടിച്ചോ പുത്ര!
Stanza 17ആളുമാറിയടിച്ചയ്യോ ധൂളി നിൻ്റെ ദേഹമെല്ലാംചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്ര!ഉള്ളിലുള്ള വൈരമോടെ യൂദർ നിൻ്റെ തലയിന്മേൽമുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്ര!
Stanza 18തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോരകണ്ടാൽഅലസിയെന്നുള്ളിലെന്തു പറവൂ പുത്ര!തലതൊട്ടങ്ങടിയോളം തൊലിയില്ല മുറിവയ്യോ!പുലിപോലെ നിൻ്റെദേഹം മുറിച്ചോ പുത്ര!
Stanza 19നിൻ തിരുമേനിയിൽ ചോര കുടിപ്പാനാവൈരികൾക്കുഎന്തുകൊണ്ടു ദാഹമിത്ര വളർന്നു പുത്ര!നിൻതിരുമുഖത്തു തുപ്പി നിന്ദചെയ്തു തൊഴുതയ്യോ!ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്ര!
Stanza 20നിന്ദവാക്കു പരിഹാസം പലപല ദുഷികളുംനിന്നെയാക്ഷേപിച്ചു ഭാക്ഷിച്ചെന്തിതു പുത്ര?ബലഹീനനായ നിന്നെ വലിയൊരു കുരിശതുബലം ചെയ്തിട്ടെടുപ്പിച്ച് നടത്തി പുത്ര!
Stanza 21തല്ലി, നുള്ളിയടിച്ചുന്തി, തൊഴിച്ചു വീഴിച്ചിഴച്ചുഅല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്ര!ചത്തുപോയമൃഗം ശ്വാക്കളെത്തിയങ്ങു പറിക്കുമ്പോൽകത്തിനിന്റെ പുണ്ണിലും പുണ്ണാക്കിയോ പുത്ര!
Stanza 22ദുഷ്ടരെന്നാകിലും കണ്ടാൽ മനംപൊട്ടും മാനുഷർക്കുഒട്ടുമേയില്ലനുഗ്രഹമിവർക്കു പുത്ര!ഈയതിക്രമങ്ങൾ ചെയ്യാൻ നീയവരോടെന്തു ചെയ്തുനീയനന്ത ദയയല്ലോ ചെയ്തതു പുത്ര!
Stanza 23ഈ മഹാപാപികൾ ചെയ്ത ഈ മഹാനിഷ്ഠൂരകൃത്യംനീ മഹാകാരുണ്യമോടു ക്ഷമിച്ചോ പുത്ര!ഭൂമിമാനുഷർക്കുവന്ന ഭീമഹാദോഷം പൊറുപ്പാൻഭൂമിയേക്കാൾ ക്ഷമിച്ചു നീ സഹിച്ചോ പുത്ര!
Stanza 24ക്രൂരമായ ശിക്ഷചെയ്തു പരിഹസിച്ചവർ നിന്നെജരുസലം നഗർനീളെ നടത്തി പുത്ര!വലഞ്ഞുവീണെഴുന്നേറ്റ കുലമരം ചുമന്നയ്യോകലമലമുകളിൽ നിയണഞ്ഞോ പുത്ര!
Stanza 25ചോരയാൽ നിൻ ശരീരത്തിൽ പറ്റിയകുപ്പായമപ്പോൾക്രൂരമോടെ വലിച്ചവർ പറിച്ചോ പുത്ര!ആദമെന്ന പിതാവിൻ്റെ തലയിൽ വന്മരംതന്നിൽആദിനാഥാ കുരിശിൽ നീ തൂങ്ങിയോ പുത്ര!
Stanza 26ആണിയിന്മേൽ തൂങ്ങി നിൻ്റെ ഞരമ്പെല്ലാം വലിയുന്നപ്രാണവേദനാസകലം സഹിച്ചോ പുത്ര!ആണികൊണ്ടു നിൻ്റെ ദേഹം തുളച്ചതിൻ കഷ്ടമയ്യോനാണക്കേടു പറഞ്ഞതിനാളവോ പുത്ര!
Stanza 27വൈരികൾക്കു മാനസത്തിലെന്മകനെക്കുറിച്ചയ്യോഒരു ദയ ഒരിക്കലുമില്ലയോ പുത്ര!അരിയ കേസരികളെ നിങ്ങൾ പോയ ഞായറിലെൻതിരുമകൻ മുന്നിൽ വന്നാചരിച്ചു പുത്ര!
Stanza 28അരികത്തു നിന്നു നിങ്ങൾ സ്തുതിച്ചോശാനയും ചൊല്ലിപരിചിൽ കൊണ്ടാടിയാരാധിച്ചുമേ പുത്ര!അതിൽപിന്നെയെന്തുകുറ്റം ചെയ്തതെന്റെ പുത്രനയ്യോഅതിക്രമം ചെയ്തുകൊൾവാനെന്തിനു പുത്ര!
Stanza 29ഓമനയേറുന്ന നിൻ്റെ തിരുമുഖ ഭംഗികണ്ടാൽഈ മഹാപാപികൾക്കിതു തോന്നുമോ പുത്ര!ഉണ്ണി നിന്റെ തിരുമുഖം തിരുമേനി ഭംഗികണ്ടാൽകണ്ണിനാനന്ദവും ഭാഗ്യസുഖമേ പുത്ര!
Stanza 30കണ്ണിനാനന്ദകരനാമുണ്ണി നിന്റെ തിരുമേനിമണ്ണുവെട്ടിക്കിളയ്ക്കുമ്പോൽ മുറിച്ചോ പുത്ര!കണ്ണപോയ കൂട്ടമയ്യോ ദണ്ഡമേറ്റം ചെയ്തുചെയ്തുപുണ്ണപോലെ നിൻ്റെ ദേഹം ചമച്ചോ പുത്ര!
Stanza 31അടിയൊടുമുടിദേഹം കടുകിടയിടയില്ലകഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്ര!നിന്റെ ചങ്കിൽ ചവളത്താൽ കൊണ്ടകുത്തുടൻ വേലസുംയെന്റെ നെഞ്ചിൽ കൊണ്ടു ചങ്കു പിളർന്നോ പുത്ര!
Stanza 32മാനുഷന്റെ മരണത്തെക്കൊണ്ടു നിന്റെ മരണത്താൽമാനുഷർക്കു മാനഹാനിയൊഴിച്ചോ പുത്ര!സൂര്യനുംപോയ് മറഞ്ഞയ്യോ! ഇരുട്ടായി ഉച്ചനേരംവീര്യവാനെ നീ മരിച്ച ഭീതിയോ പുത്ര!
Stanza 33ഭൂമിയിൽനിന്നേറിയൊരു ശവങ്ങളും പുറപ്പെട്ടുഭൂമിനാഥാ ദുഃഖമോടെ ദുഃഖമേ പുത്ര!പ്രാണനില്ലാത്തവർകൂടെ ദുഃഖമോടെ പുറപ്പെട്ടുപ്രാണനുള്ളോർക്കില്ല ദുഃഖമെന്തിതു പുത്ര!
Stanza 34കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങിട്ടുഅല്ലലോടു ദുഃഖമെന്തു പറവൂ പുത്ര!കല്ലിനേക്കാളുറപ്പേറും യൂദർ തൻ്റെ മനസ്സയ്യോതെല്ലുകൂടെയലിവില്ലാതെന്തിതു പുത്ര!
Stanza 35സർവ്വലോകനാഥനായ നിൻമരണം കണ്ടനേരംസർവ്വദുഃഖം മഹാദുഃഖം സർവ്വതും ദുഃഖംസർവ്വദുഃഖക്കടലിൻ്റെ നടുവിൽ ഞാൻ വീണുതാണുസർവ്വസന്താപങ്ങളെന്തു പറവൂ പുത്ര!
Stanza 36നിൻമരണത്തോടുകൂടെയെന്നെയും നീ മരിപ്പിക്കിൽഇമ്മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്ര!നിൻമനസ്സിന്നിഷ്ടമെല്ലാം സമ്മതിപ്പാനുറച്ചു ഞാൻഎൻമനസ്സിൽ തണുപ്പില്ല നിർമ്മല പുത്ര!
Stanza 37വൈരികൾക്കു മാനസത്തിൽ വൈരമില്ലാതില്ലയേതുംവൈരഹീന പ്രിയമല്ലോ നിനക്കു പുത്ര!നിൻചരണചോരയാദം തൻശിരസ്സിലൊഴുകിച്ചുവൻചതിയാൽ വന്നദോഷമൊഴിച്ചോ പുത്ര!
Stanza 38മരത്താലെ വന്നദോഷം മരത്താലെയൊഴിപ്പാനായ്മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്ര!നാരികയ്യാൽ ഫലംതിന്നു നരന്മാർക്കു വന്നദൊഷംആദിനാഥാ! മൊക്ഷവഴി തെളിച്ചോ പുത്ര!
Stanza 39മുമ്പുകൊണ്ട് കടമെല്ലാം വീട്ടിമേലിൽ വീട്ടുവാനായ്അൻപിനോടു ധനം നേടി വച്ചിതോ പുത്ര?പള്ളിതന്റെയുള്ളകളും വെച്ചനിൻ്റെ ധനമെല്ലാംകള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്ര!
Stanza 40പള്ളിയകത്തുള്ളവർക്ക് വലയുമ്പോൾ കൊടുപ്പാനായ്പള്ളിയറക്കാരനെയും വിധിച്ചോ പുത്ര!ഇങ്ങനെ മാനുഷർക്കു നീ മംഗലലാഭം വരുത്തിതിങ്ങിന താപം ക്ഷമിച്ചു മരിച്ചോ പുത്ര!
Stanza 41അമ്മകന്നി നിന്റെ ദുഃഖം പാടിവന്ദിച്ചപേക്ഷിച്ചുഎൻമനോതാപം കളഞ്ഞു തെളിക തായേ!നിൻമകന്റെ ചോരയാലെയെൻമനോദോഷം കഴുകിവെണ്മനൽകീടണമെന്നിൽ നിർമ്മല തായേ!
Stanza 42നിൻമകൻറെ മരണത്താലെന്റ്യൊത്മമരണത്തെനിർമ്മലാംഗി നീക്കി നീ കൈതൂക്കുക തായേ!നിൻമകങ്കലണച്ചെന്നെ നിർമ്മലമോക്ഷം നിറച്ച്അമ്മ നീ മല്പിതാവീശോഭവിക്ക തസ്മാൽ.
Stanza 43നാരിയാം മേ ഫലമായ് നീയൊഴിച്ചോ പുത്ര!ചങ്കിലും ഞങ്ങളെയങ്ങു ചേർത്തുകൊൾവാൻ പ്രിയം നിന്റെചങ്കുകൂടെ മാനുഷർക്കു തുറന്നോ പുത്ര!ആദിദോഷം കൊണ്ടടച്ച സ്വർഗ്ഗവാതിൽ തുറന്നു നീ
Stanza 44ഉള്ളിലേതും ചതിവില്ലാതുള്ളകൂറെന്നറിയിപ്പാൻഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്ര!
പന്ത്രണ്ടാം പാദം സമാപ്തം
Stanza 1
ഒത്തപോലെ ഒറ്റി കള്ളന്‍ മുത്തി നിന്നെ കാട്ടിയപ്പോള്‍
ഉത്തമനാം നിന്നെ നീചര്‍ പിടിച്ചോ പുത്രാ!
എത്ര നാളായ് നീയവനെ, വളര്‍ത്തു പാലിച്ച നീചന്‍
ശത്രുകയ്യില്‍ വിറ്റു നിന്നെ, കൊടുത്തോ പുത്രാ!
Stanza 2
നീചനിത്ര കാശിനാശയറിഞ്ഞെങ്കിലിരന്നിട്ടും
കാശു നല്‍കായിരുന്നയ്യോ ചതിച്ചോ പുത്രാ!
ചോരനെപ്പോലെ പിടിച്ചു, ക്രൂരമോടെ കരംകെട്ടി
ധീരതയോടവര്‍ നിന്നെയടിച്ചോ പുത്രാ!
Stanza 3
പിന്നെ ഹന്നാന്‍ തന്‍റെ മുമ്പില്‍ വെച്ചു നിന്‍റെ കവിളിന്മേല്‍
മന്നിലേക്കും നീചപാപിയടിച്ചോ പുത്രാ!
പിന്നെ ന്യായം വിധിപ്പാനായ് ചെന്നു കയ്യേപ്പാടെ മുമ്പില്‍
നിന്ദ ചെയ്തു നിന്നെ നീചന്‍ വിധിച്ചോ പുത്രാ!
Stanza 4
സര്‍വരേയും വിധിക്കുന്ന സര്‍വ്വസുഷ്ടി സ്ഥിതിനാഥാ
സര്‍വ്വനീചനവന്‍ നിന്നെ വിധിച്ചോ പുത്രാ!
കാരണം കൂടാതെ നിന്നെ കൊല ചെയ്യാന്‍ വൈരിവുന്ദം
കാരിയക്കാരുടെ പക്കല്‍, കൊടുത്തോ പുത്രാ!
Stanza 5
പിന്നെ ഹേറോദേസു പക്കല്‍, നിന്നെയവര്‍ കൊണ്ടു ചെന്നു
നിന്ദ ചെയ്തു പരിഹസിച്ചയച്ചോ പുത്രാ!
പിന്നെയധികാരി പക്കല്‍ നിന്നെയവര്‍ കൊണ്ടു ചെന്നു
നിന്നെയാക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്രാ!
Stanza 6
എങ്കിലും നീയൊരുത്തര്‍ക്കും സങ്കടം ചെയ്തില്ല നൂനം
നിങ്കലിത്ര വൈരമിവര്‍ക്കെന്തിതു പുത്രാ!
പ്രാണനുള്ളോനെന്നും ചിത്തേ സ്മരിക്കാതെ വൈരമോടെ
തൂണുതന്മേല്‍ കെട്ടി നിന്നെയടിച്ചോ പുത്രാ!
Stanza 7
ആളുമാറിയടിച്ചയ്യോ ധൂളി നിന്‍റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ!
ഉള്ളിലുള്ള വൈരമോടെ, യൂദര്‍ നിന്‍റെ തലയിന്മേല്‍
മുള്ളുകൊണ്ടു മൂടിവെച്ചു തറച്ചോ പുത്രാ!
Stanza 8
തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോര കണ്ടാല്‍
അലസിയെന്നുള്ളിലെന്തു പറവൂ പുത്രാ!
തല തൊട്ടങ്ങടിയോളം തൊലിയില്ല മുറിവയ്യോ
പുലിപോലെ നിന്‍റെ ദേഹം മുറിച്ചോ പുത്രാ!
Stanza 9
നിന്‍ തിരുമേനിയില്‍ ചോര, കുടിപ്പാനാ വൈരികള്‍ക്കു
എന്തു കൊണ്ടു ദാഹമിത്ര വളര്‍ന്നു പുത്രാ!
നിന്‍ തിരുമുഖത്തു തുപ്പി നിന്ദ ചെയ്തു തൊഴുതയ്യോ
ജന്തുവോടിങ്ങനെ കഷ്ടം കഷ്ടം ചെയ്യുമോ പുത്രാ!
Stanza 10
നിന്ദവാക്കു പരിഹാസം പല പല ദുഷികളും
നിന്നെയാക്ഷേപിച്ചു ഭാഷിച്ചെന്തിതു പുത്രാ!
ബലഹീനനായ നിന്നെ വലിയൊരു കുരിശതു
ബലം ചെയ്തിട്ടെടുപ്പിച്ചു നടത്തി പുത്രാ!
Stanza 11
തല്ലി, നുള്ളി, യടിച്ചുന്തി, തൊഴിച്ചു വീഴിച്ചിഴച്ചു
അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്രാ!
ചത്തുപോയ മുഗം ശ്വാക്കളെത്തിയങ്ങു പറിക്കുമ്പോല്‍
കുത്തി നിന്‍റെ പുണ്ണിലും പുണ്ണാക്കിയോ പുത്രാ!
Stanza 12
ദുഷ്ടരെന്നാകിലും കണ്ടാല്‍ മനംപൊട്ടും മാനുഷര്‍ക്കു
ഒട്ടുമേയില്ലനുഗ്രഹമിവര്‍ക്കു പുത്രാ!
ഈയതിക്രമങ്ങള്‍ ചെയ്യാന്‍ നീയവരോടെന്തു ചെയ്തു
നീയനന്ത ദയയല്ലോ ചെയ്തതു പുത്രാ!
Stanza 13
ഈ മഹാപാപികള്‍ ചെയ്ത മഹാനിഷ്ഠൂര കുത്യം
നീ മഹാകാരുണ്യമോടും ക്ഷമിച്ചോ പുത്രാ!
ഭൂമി മാനുഷര്‍ക്കു വന്ന ഭീമഹാദോഷം പൊറുപ്പാന്‍
ഭൂമിയേക്കാള്‍ ക്ഷമിച്ചു നീ സഹിച്ചോ പുത്രാ!
Stanza 14
ക്രൂരമായ ശിക്ഷ ചെയ്തു പരിഹസിച്ചവര്‍ നിന്നെ
ജരൂസലേം നഗര്‍ നീളെ നടത്തി പുത്രാ!
വലഞ്ഞു വീണെഴുന്നേറ്റു കുലമരം ചുമന്നയ്യോ
കുലമലമുകളില്‍ നീയണഞ്ഞോ പുത്രാ!
Stanza 15
ചോരയാല്‍ നിന്‍ ശരീരത്തില്‍ പറ്റിയ കുപ്പായമപ്പോള്‍
ക്രൂരമോടെ വലിച്ചവര്‍ പറിച്ചോ പുത്രാ!
ആദമെന്ന പിതാവിന്‍റെ തലയില്‍ വന്മരം തന്നില്‍
ആദിനാഥാ കുരിശില്‍ നീ തൂങ്ങിയോ പുത്രാ!
Stanza 16
ആണിയിന്മേല്‍ തൂങ്ങി നിന്‍റെ ഞരമ്പെല്ലാം വലിയുന്ന
പ്രാണവേദനാസകലം സഹിച്ചോ പുത്രാ!
ആണി കൊണ്ടു നിന്‍റെ ദേഹം തുളച്ചതില്‍ കഷ്ടമയ്യോ
നാണക്കേടു പറഞ്ഞതിന്നളവോ പുത്രാ!
Stanza 17
വൈരികള്‍ക്കു മാനസത്തിലെന്മകനെക്കുറിച്ചയ്യോ
ഒരു ദയ ഒരിക്കലുമില്ലയോ പുത്രാ!
അരിയ കേസരികളെ നിങ്ങള്‍ പോയ ഞായറിലെന്‍
തിരുമകന്‍ മുന്നില്‍ വന്നാചരിച്ചു പുത്രാ!
Stanza 18
അരികത്തു നിന്നു നിങ്ങള്‍ സ്തുതിച്ചോശാനയും ചൊല്ലി
പരിചില്‍ കൊണ്ടാടായാരാധിച്ചുമേ, പുത്രാ!
അതില്‍ പിന്നെയെന്തു കുറ്റം ചെയ്തതെന്‍റെ പുത്രനയ്യോ
അതിക്രമം ചെയ്തു കൊള്‍വാനെന്തിതു പുത്രാ!
Stanza 19
ഓമനയേറുന്ന നിന്‍റെ തിരുമുഖ ഭംഗി കണ്ടാല്‍
ഈ മഹാപാപികള്‍ക്കിതു തോന്നുമോ പുത്രാ!
ഉണ്ണി നിന്റെ തിരുമുഖം തിരുമേനി ഭംഗി കണ്ടാല്‍
കണ്ണിനാന്ദവും ഭാഗ്യസുഖമേ പുത്രാ!
Stanza 20
കണ്ണിനാന്ദകരനാ; മുണ്ണി നിന്‍റെ തിരുമേനി
മണ്ണു വെട്ടിക്കിളയ്ക്കും പോല്‍ മുറിച്ചോ പുത്രാ!
കണ്ണുപോയ കൂട്ടമയ്യോ, ദണ്ഡമേറ്റം ചെയ്തു ചെയ്തു
പുണ്ണുപോലെ നിന്‍റെ ദേഹം ചമച്ചോ പുത്രാ!
Stanza 21
അടിയൊടുമുടി ദേഹം കടുകിടെയിടയില്ല
കഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്രാ!
നിന്‍റെ ചങ്കില്‍ ചവത്താല്‍ കൊണ്ട കുത്തുടന്‍ വേലസു-
യെന്‍റെ നെഞ്ചില്‍ കൊണ്ടു ചങ്കു പിളര്‍ന്നോ പുത്രാ!
Stanza 22
മാനുഷന്‍റെ മരണത്തെക്കൊണ്ടു നിന്‍റെ മരണത്താല്‍
മാനുഷര്‍ക്കു മാനഹാനിയൊഴിച്ചോ പുത്രാ!
സൂര്യനും പോയ് മറഞ്ഞയ്യോ! ഇരുട്ടായി ഉച്ചനേരം
വീര്യവാനെ നീ മരിച്ച ഭീതിയോ പുത്രാ!
Stanza 23
ഭൂമിയില്‍ നിന്നേറിയൊരു ശവങ്ങളും പുറപ്പെട്ടു
ഭൂമിനാഥാ ദുഃഖമോടെ ദുഃഖമേ പുത്രാ!
പ്രാണനില്ലാത്തവര്‍ കൂടെ ദുഃഖമോടെ പുറപ്പെട്ടു
പ്രാണനുള്ളോര്‍ക്കില്ല ദുഃഖമിതെന്തു പുത്രാ!
Stanza 24
കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ടു
അല്ലലോടു ദുഃഖമെന്തു പറവൂ പുത്രാ!
കല്ലിനേക്കാളുറപ്പേറും യൂദര്‍ തന്‍റെ മനസ്സയ്യോ
തെല്ലു കൂടെയലിവില്ലാതെന്തിതു പുത്രാ!
Stanza 25
സര്‍വ്വലോകനാഥനായ നിന്മരണം കണ്ട നേരം
സര്‍വ്വ ദുഃഖം മഹാദുഃഖം സര്‍വ്വതും ദുഃഖം
സര്‍വ്വ ദുഃഖക്കടലിന്‍റെ നടുവില്‍ ഞാന്‍ വീണു താണു
സര്‍വ സന്താപങ്ങളെന്തു പറവൂ പുത്രാ!
Stanza 26
നിന്മരണത്തോടു കൂടെയെന്നെയും നീ മരിപ്പിക്കില്‍
ഇമ്മഹാ ദുഃഖങ്ങളൊട്ടു തണുക്കും പുത്രാ!
നിന്മനസ്സിന്നിഷ്ടമെല്ലാം സമ്മതിപ്പാനുറച്ചു ഞാന്‍
എന്മനസ്സില്‍ തണുപ്പില്ല നിര്‍മ്മല പുത്രാ!
Stanza 27
വൈരികള്‍ക്കു മാനസത്തില്‍ വൈരമില്ലാതില്ലയേതും
നിന്‍ചരണ ചോരയാദം തന്‍ ശിരസ്സൊലുഴുകിച്ചു
വന്‍ ചതിയാല്‍ വന്ന ദോഷമൊഴിച്ചോ പുത്രാ!
മരത്താലെ വന്ന ദോഷം മരത്താലെയൊഴിപ്പാനായ്
മരത്തിന്‍മേല്‍ തൂങ്ങി നീയും മരിച്ചോ പുത്രാ!
No comments:
Post a Comment